
Article by FOOTEM
റിയൽ മാഡ്രിഡ് പരിശീലകനായി ജോസ് മൗറിഞ്ഞോയെ സാന്റിയാഗോ ബെർണാബ്യൂവിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ക്ലബ്ബ് ഊർജിതമാക്കി. ഇതിന്റെ ഭാഗമായി റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ലിസ്ബണിൽ വെച്ച് മൗറിഞ്ഞോയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും.
നാളെ നടക്കാൻ പോകുന്ന ഈ കൂടിക്കാഴ്ച ഔദ്യോഗിക ചർച്ചയല്ലെങ്കിലും, റയൽ മാഡ്രിഡിന്റെ ഭാവി പരിശീലകനെ തീരുമാനിക്കുന്നതിൽ നിർണ്ണായകമായ ഒന്നായിരിക്കും. നേരത്തെ ഏജന്റായ ജോർജ് മെൻഡസ് വഴി മൗറിഞ്ഞോയെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. അന്ന് റയലിലേക്ക് മടങ്ങിവരാൻ മൗറിഞ്ഞോ താൽപ്പര്യം കാണിച്ചിരുന്നില്ല.
എങ്കിലും, നേരിട്ടുള്ള സംഭാഷണം മൗറിഞ്ഞോയുടെ നിലപാടിൽ മാറ്റമുണ്ടാക്കുമെന്ന് വിശ്വസിച്ചാണ് പെരസ് നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനായി ഇരുവരും തമ്മിൽ നേരത്തെ ഫോണിൽ സംസാരിച്ചിരുന്നു, ഇത് വരാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കുള്ള വഴിയൊരുക്കി.
2010 മുതൽ 2013 വരെ റയൽ മാഡ്രിഡിൽ പരിശീലകനായിരുന്ന കാലത്ത് നേരിട്ട സമ്മർദ്ദങ്ങളും വ്യക്തിപരമായ കാരണങ്ങളുമാണ് മൗറിഞ്ഞോയുടെ മടങ്ങി വരവിലുള്ള പ്രധാന തടസ്സം. എങ്കിലും, അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃപാടവവും ക്ലബ്ബിനെക്കുറിച്ചുള്ള അറിവും പരിഗണിച്ച്, റയൽ മാഡ്രിഡ് അദ്ദേഹത്തെ ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥിയായി കാണുന്നു.
We also published this blog on footem.in.