Article by FOOTEM
ഈ വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകൾക്ക് നൽകുന്ന തുകയിൽ 15 ശതമാനം വർധന വരുത്തുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കും യാത്രാച്ചെലവും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് ഫിഫയുടെ ഈ സുപ്രധാന തീരുമാനം.
ടീമുകൾക്ക് തയ്യാറെടുപ്പുകൾക്കായി നൽകിയിരുന്ന തുക 1.5 മില്യൺ ഡോളറിൽ നിന്ന് 2.5 മില്യൺ ഡോളറായാണ് ഉയർത്തിയത്. യോഗ്യത നേടുന്ന ടീമുകൾക്കുള്ള പ്രതിഫലം 9 മില്യൺ ഡോളറിൽ നിന്ന് 10 മില്യൺ ഡോളറായും വർധിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ടീം അംഗങ്ങളുടെ ചെലവുകൾക്കും ടിക്കറ്റ് വിഹിതത്തിനുമായി നൽകുന്ന തുകയിൽ 16 മില്യൺ ഡോളറിലധികം വർധനവ് വരുത്തിയിട്ടുണ്ട്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
We also published this blog on footem.in.